Friday, March 26, 2010

Friday, March 12, 2010

അല്ലെങ്കിലും

ഇനി ഞാന്‍ പറയാന്‍ പോകുന്നത് കഥയല്ല എന്റ്റെ അതിഗംഭിരമായ ജീവിതത്തില്‍ നിന്ന് മാന്തി പറിച്ചു പൊളിച്ചു വച്ച് ഉണക്കിയെടുത്ത ഒരേടാണ്. പത്താം ക്ലാസ്  ബിരുദ പഠനത്തിനുശേഷം ഭാവിപരിപടികലെക്കുറിച്ചു ആലോചിച്ചു വിഷണ്ണനായി വിഷാധവനായി തെക്കോട്ടും വടക്കോട്ടും നടക്കുന്ന കാലം. തെക്കോട്ടും വടക്കോട്ടും എന്ന് ചുമ്മാ പറഞ്ഞതല്ല രാവിലെ തെക്കോട്ട്‌ പോയാല്‍ വൈക്കത്ത് ചെല്ലും അവിടുന്ന് ഒരു സിനിമ കണ്ടാല്‍ കുറച്ചു ആശ്വാസം കിട്ടും. അടുത്ത ദിവസം വടക്കോട്ട്‌ ഇറങ്ങിയാല്‍ ഏറന്നകുളത് കൊളെജായ കോളേജുകളിലെ പെണ്‍കുട്ടികളുടെ പുറകെ കൂടിനടക്കുന്നവന്മാരുടെ പുറകെ നടക്കാം അങ്ങനെ എന്തൊക്കെ പരിപാടികള്. എന്റ്റെ കൂടെപപടിച്ച സുധാകരന്‍ കല്യാണം കഴിച്ചതോടുകൂടിയാണ് മഹത്തായ ഒരു ജീവിതം എന്നെ മാടിവിളിച്ചു കൊണ്ടിരിക്കുവാന്നെന്ന നഗ്ന സത്യം ഞാന്‍ അറിയുന്നത്. എനിക്ക് നാണം വന്നു. സ്നേഹം എന്നാല്‍ കെട്ടിപ്പിടിച്ചു മറിയുക എന്ന വിശ്വാസക്കാരനാണ് ഞാന്‍ എന്ന് നിങ്ങള്‍ വിചാരിച്ചെങ്കില്‍ നിങ്ങള്ക് തെറ്റി. ഞാന്‍ ആ ടൈപ്പല്ല. സ്വയംഭോഗാനണ്ടാന്മാരായ എന്റ്റെ കൂട്ടുകാരില്‍ ചിലര്‍ അങ്ങനെയല്ലേ എന്ന് ചോദിച്ചാല്‍ ഞാന്‍ ഒന്നും പറയില്ല കാരണം ഞാന്‍ ആ ടൈപ്പല്ല. "നിയോന്നു കുളിച്ചു വൃത്യായി അമ്പലത്തില്‍ പോയി തൊഴുതാല്‍ എല്ലാം നേരെയാകും ദൈവവിശ്വാസം വേണം , ദൈവത്തോട് നന്ദിവേണം" എന്റ്റെ മാതാശ്രീയുടെ അരുളപ്പടാണ്. ഞാന്‍ ഒന്നും പറയാറില്ല കാരണം കട്ടുമാക്കനെപ്പോലെ എന്നെ പടച്ചിറക്കിയ ദൈവത്തോട് നന്ദി പറയണം പോലും എന്റ്റെ പട്ടി പറയും. പറഞ്ഞുപറഞ്ഞു നമ്മള്‍ എവിടെവരെയെത്തി ഞാന്‍ പറയാനുദ്ദേശിച്ചത്  ഇതൊന്നുമല്ല,  പക്ഷെ ഒരു കാര്യം നിങ്ങളിതാരോടും പറയരുത്, എല്ലാരോടും ഞാന്‍ തന്നെ പറഞ്ഞോളാം.

തെക്കുവടക്ക് നടപ്പ്, സുധാകരന്റ്റെ കല്യാണം, പണി ഇല്ലായ്മ , പെണ്‍കുഞ്ഞുങ്ങളുടെ തിരിഞ്ഞുനോക്കാതെയുള്ള നടപ്പ് ഇവയെല്ലാം ചേര്‍ന്ന് എന്നെ പള്ളിക്കാട്ടിലെക്കെടുക്കും എന്ന അവസ്ഥയിലാണ് എന്തെങ്കിലും ജോലിക്ക് ശ്രമിക്കാം അതി കഠിനമായ തീരുമാനം ഞാന്‍ എടുക്കുന്നത്.

ഗള്‍ഫില് പോണം അതാകുമ്പോള്‍ കുറച്ചു മിച്ചം പിടിക്കാം ബാഗ്ലൂര്‍ ബോംബെയഒന്നും പോയിട്ട് കാര്യമില്ല ചുമ്മാ കൊഞാട്ടയടിക്കാം അത്ര തന്നെ. പത്താം തരാം പാസ്സാകാത്ത ഞാന്‍ ഗള്‍ഫില്‍ പോയി എന്ത് ചെയ്യാന്‍.
ചെരിയാനോടോന്നു തെരക്കാം അവന്‍ ഭൂലോക തരികിടയാണ്.  ഗള്‍ഫിലോ ? നീയോ ? എന്ത് ജോലി എന്നിത്യാദി ചോദ്യശരങ്ങളോടെ ചെറിയാന്‍ എന്നെ നേരിടാന്‍ തുടങ്ങി. ഞാന്‍ മടുത്തു എങ്ങനെ എങ്കിലും എവിടുന്നു പോണം
എന്റ്റെ ഹൃധയഭേടകമായ ജീവിത വ്യഥകള്‍ ചെരിയാന്റ്റെ മുന്നില്‍ ഞാന്‍ അഴിച്ചു വിടര്തിയിട്ടു.
ശരി നമ്മുടെ ബീരന്റ്റെ മകനെ ഗള്‍ഫില്‍ കൊണ്ടുപോയ ഇക്കയില്ലേ അയാളുടെ പരിചയത്തിലുള്ള ഒരെജന്‍സി വഴി മുട്ടിനോക്കാം . മുട്ടാം.
എടൊ ഹിണ്ടുക്കലെയൊന്നും അവരെടുക്കില്ല എന്നാലും നോക്കാം. ദയാ പരവശനായ ഏജന്‍സിയിലെ ഒരുവന്‍ രഹസ്യമായി എന്നെ ഒന്ന് കാണണം പറഞ്ഞപ്പോള്‍ ഞാന്‍ വിചാരിച്ചു കാശു ചോദിക്കാനായിരിക്കുമെന്ന്. ഇതങ്ങനെയല്ല 
എടൊ ഗള്‍ഫില്‍ ഇപ്പോള്‍ ഡോക്ടര്‍മാര്‍ക്ക് പോലും തൊഴിലില്ല പിന്നെയല്ലേ പത്താം ക്ലാസ് പോലും പാസാകാത്ത
തനിക്കൊരു പണി. എന്നാലും നൊക്കാം എന്‍റെ പരിചയക്കാരന്റെ കടയിലേക്ക്‌ ഒരാളെ വേണം, പക്ഷെ ഓര്‍ക് മേതന്മാരെ തന്നെ വേണം. എന്താ അന്റെ പേര് .

കുട്ടാപ്പന്‍ . എന്ത്റ്റ്